ശ്രീനഗര്‍: സുന്‍ജുവാന്‍ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ച സൈനികനും അച്ഛനും ആയിരങ്ങളുടെ ആദരാഞ്ജലി. ത്രാൡലെ ഋഷിപ്പോരയില് ലാന്‍സ് നായക് മുഹമ്മദ് ഇക്ബാല്‍ ഷെയ്ക്കിന്റെയും അച്ഛന് മൊഹിയുദ്ദിന്‍ ഷെയ്ക്കിന്റെയും ഭൗതിക ശരീരവുമായുള്ള വിലാപ യാത്രയില്‍ പതിനയ്യായിരത്തോളം പേരാണ് പങ്കെടുത്തത്. ഭീകരരുടെ കേന്ദ്രമായ ത്രാളിലാണ് സൈനികന്റെ വിലാപയാത്രയില്‍ ഇത്രയേറെ പേര് പങ്കെടുത്തത്.
32 വയസ്സുള്ള ഇക്ബാല്‍ 12 വര്‍ഷമായി സൈന്യത്തില്‍ ചേര്‍ന്നിട്ട്. രണ്ട് വര്‍ഷം മുന്‍പാണ് ഷബ്നമയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് 18 മാസം മാത്രം പ്രായമുള്ള ആണ് കുഞ്ഞുമുണ്ട്. വിലാപയാത്രയിലെ വന്‍ജന പങ്കാളിത്തം ഭീകരതയ്ക്കെതിരായ അവരുടെ പ്രതിഷേധം കൂടിയാണ് വ്യക്തമാക്കുന്നത്.
2016 ല്‍ ബുര്‍ഹാന്‍ വാനിയെന്ന ഭീകരന്റെ മരണാനന്തര ചടങ്ങില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തത് ഭീകര സംഘടനയെ പേടിച്ചായിരുന്നെങ്കില്‍ ഭീകരസംഘടനകളുടെ ഏത് വെല്ലുവിളിയെയും നേരിടാന്‍ തയ്യാറായാണ് ഇന്ന് ജവാന്റെ വിലാപയാത്രയില്‍ അവര്‍ പങ്കെടുക്കുന്നെതന്നെ് സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. 12 വര്‍ഷത്തെ സേവനത്തിനിടെ ആദ്യമായാണ് ഇക്ബാലിന് സ്വന്തം സംസ്ഥാനത്ത് നിയമനം ലഭിക്കുന്നത. സുന്‍ജുവാനില്‍ നിയമിതനായതു മുതല്‍ അദ്ദേഹം ഏറെ സന്തോഷവാനുമായിരുന്നു.
തെക്കന്‍ കശ്മീരിലെ അതിശൈത്യത്തില്‍ നിന്ന് പ്രായമായ അച്ഛന് ആശ്വാസമേകാന്‍ അദ്ദേഹത്തെയും ഇക്ബാല്‍ നിര്‍ബന്ധിച്ച് കൂടെ ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന് പറഞ്ഞു. ശനിയാഴ്ച സുന്‍ജുവാന്‍ സൈനിക താവളത്തിലണ്ടായ ഭീകരരുടെ ആക്രമണത്തില്‍ ആറ് സൈനികരുള്‍പ്പടെ ഏഴ് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 24 മണിക്കൂര്‍ നീണ്ട് നിന്ന ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം മൂന്ന് ഭീകരരെയും വധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: