ന്യൂദല്‍ഹി: മനസില്‍ പാതി പകുത്തു തരൂ… എന്നാണ് ചലച്ചിത്ര ഗാനം. എന്നാല്‍ മിതു തന്റെ കരളിന്റെ പാതിയിലേറെയും ഭര്‍ത്താവിനു പകുത്തു കൊടുത്തത് സിനമിയിലല്ല, ജീവിതത്തില്‍. കണ്ണേ… കരളേ… എന്നു വിളിക്കലല്ല യഥാര്‍ഥ സ്നേഹമെന്നു തെളിയിച്ചു ബംഗാളിലെ ലക്ഷ്മികാന്ത്പുര് സ്വദേശി സുബാസിന്റെ ഭാര്യ മിതു. തന്റെ കരളിന്റെ 60 ശതമാനവും ഭര്‍ത്താവിനു നല്കി മിതു.
2015ലാണ് സുബാസിന് കരള്‍ രോഗമാണെന്ന് കണ്ടെത്തിയത്. കരള്‍ മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു രക്ഷപ്പെടുത്താന്‍ ഏകപോംവഴി. നാല്‍പ്പത്തിനാലുകാരനായ സുബാസിന്റെ ചെറിയ ബിസിനസില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ നെടുംതൂണ്. ശസ്ത്രക്രിയയ്ക്ക് വന്തുകവേണം. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും മിതു തയ്യാറായിരുന്നു.
ദാതാവിനായി കാത്തിരുന്ന് സമയം കളയാനില്ലാത്തതിനാല്‍ മിതു ഡോക്ടര്‍മാരെ സമീപിച്ചു. തന്റെ കരള്‍ നല്കാന് തയ്യാറാണെന്ന് അറിയിച്ചു. പരിശോധനകളെല്ലാം അനുകൂലമായി. കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ആശുപത്രിയിലെ ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം തലവനായ ഡോ. ഗോപാല്‍ കൃഷ്ണ ദളി, എഭിജിത് ചൗധരി എന്നിവര്‍ നേതൃത്വം നല്കി. ചെലവ് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയായി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: