കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് കാരണം അസറ്റിലിന്‍ വാതകം ചോര്‍ന്ന് തീ പിടിച്ചാണെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് കണ്ടെത്തി. അപകട ദിവസത്തിനു തലേദിവസം രാത്രിയില്‍ ചോര്‍ന്ന് തേര്‍ഡ് ഡെക്കില്‍ നിറഞ്ഞു നിന്ന വാതകമാണ് കത്തി അതിശക്തമായി പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.
അറ്റകുറ്റപ്പണി നടത്തിയ വാട്ടര്‍ ടാങ്കിന് സമീപത്തെ റഫ്രിജറേഷന്‍, ശീതീകരണ പ്ലാന്റുകള്‍ക്ക് സമീപത്തായിരുന്നു സ്ഫോടനം. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം വിശദമായ പരിശോധനയ്ക്ക് അഞ്ചംഗ സംഘത്തെ വകുപ്പ് ഡയറക്ടര്‍ പ്രമോദ് നിയോഗിച്ചു.
ജോയിന്റ് ഡയറക്ടര്‍ അരുണന് തലവനായ സമിതിയില്‍ കെമിക്കല്‍ ഇന്‍സ്പെക്ടര്‍ റെജി, സീനിയര്‍ ഇന്‍സ്പെക്ടര്‍ നിധീഷ്, സേഫ്ടി കണ്ട്രോളര് ലാല്‍ വര്‍ഗീസ്, ഇന്‍സ്പെക്ടര്‍ ഷിബു എന്നിവരാണ് അംഗങ്ങള്‍. അഞ്ചു ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: