കറാച്ചി: പാക്ക് സർക്കാരിനെതിരെ തുറന്നടിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫീസ് സയീദ്. അമേരിക്കയേയും ഇന്ത്യയേയും പ്രീതിപ്പെടുത്താനാണ് പാക്കിസ്ഥാൻ തനിക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടികൾ സ്വീകരിക്കുന്നതെന്ന് സയീദ് പറഞ്ഞു.
നിയമം അനുശാസിക്കാതെയാണ് പത്ത് മാസത്തോളം തന്നെ അനധികൃതമായി സർക്കാർ തടവിലാക്കിയത്. ഇപ്പോൾ സർക്കാർ തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളും ആശുപത്രികളും മറ്റ് സ്ഥാപനങ്ങളെയും പിടിച്ചെടുക്കുകയാണ്. ആശുപത്രി, ആമ്പുലൻസ് തുടങ്ങിയ സംവിധാനങ്ങൾ പിടിച്ചെടുക്കുന്നതുമൂലം ബലൂചിസ്ഥാൻ, പഞ്ചാബ്, സിന്ധ്, ആസാദ് കശ്മീർ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തുന്ന സേവനപ്രവർത്തനങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കില്ല- സയീദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാൻ ഹാഫീസ് സയീദിനെയും സംഘടനയേയും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് ഇയാളുടെ സ്ഥാപനങ്ങളിൽ അന്വേഷണം നടത്തുകയും പൂട്ടൽ നടപടിൽ തുടങ്ങുകയുമായിരുന്നു. പാക്ക് ആഭ്യന്തരമന്ത്രാലയം ഹാഫീസ് സയീദിനെതിരെയുള്ള നടപടി അതിവേഗത്തിലാണ് നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: