കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. ഷുഹൈബിനെ ജയിലില്‍ വച്ച് വധിക്കാന്‍ ശ്രമം നടന്നുവെന്നും ജയില്‍ ഡിജിപി ശ്രീലേഖയുടെ ഇടപെടല്‍ കൊണ്ടാണ് ഷുഹൈബിനെ അന്ന് രക്ഷിക്കാനായതെന്നും സുധാകരന് പറഞ്ഞു.
സബ് ജയിലില്‍ കഴിഞ്ഞിരുന്ന ഷുഹൈബിനെ അപായപ്പെടുത്താനായി വേണ്ടിയാണ് ചട്ടം ലംഘിച്ച് സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. ഷുഹൈബിന് ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരന് പറഞ്ഞു.
അതേസമയം, ഷുഹൈബിനെ അതി ക്രൂരമായാണ് വധിച്ചതെന്ന് ദൃക്സാക്ഷി ഇ.നൗഷാദ് പറഞ്ഞു. നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നതുപോലെയാണ് അക്രമിസംഘം ഷുഹൈബിനെ വെട്ടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ഷുഹൈബിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും ആക്രമണത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നൗഷാദ് പറഞ്ഞു.
ബോംബെറിഞ്ഞ ശേഷം വാളുകൊണ്ട് ഷുഹൈബിന്റെ കാലില്‍ വെട്ടി. നിലത്തുവീണ ഷുഹൈബിനെ രണ്ടു പേര് ചേര്‍ന്ന് നിരവധി തവണ വെട്ടി. വെട്ടിവീഴ്ത്തിയ ശേഷം ഒരാള്‍ നിലത്ത് ഇരുന്നാണ് വെട്ടിയത്. രണ്ടാമന് കുനിഞ്ഞുനിന്നാണ് വെട്ടിയത്. തടഞ്ഞപ്പോള്‍ കൈക്ക് വെട്ടി. ബെഞ്ച് കൊണ്ട് തടഞ്ഞതുകൊണ്ട് അരക്ക് മുകളിലേക്ക് വെട്ടേറ്റില്ല. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം.
ഓടിയെത്തിയ നാട്ടുകാര്‍ക്കു നേരെ ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മട്ടന്നൂര്‍ ഭാഗത്തേക്ക് കടന്നുകളഞ്ഞതെന്നും നൗഷാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: