കോഴിക്കോട്: കോടഞ്ചേരിയില്‍ സിപിഎം നേതാവിന്റെയും സംഘത്തിന്റെയും മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥശിശു മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറ് പേര് അറസ്റ്റില്‍.
കോടഞ്ചേരി കല്ലത്തറമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമ്പിയടക്കം ആറു പേരാണ് കേസില്‍ അറസ്റ്റിലയത്. കഴിഞ്ഞ മാസം 28ന് രാത്രിയാണ് വേളംങ്കോട് തേനംകുഴി സിബി ചാക്കോയേയും ഭാര്യ ജ്യോത്സനയേയും രണ്ടു മക്കളെയും തമ്പി തെറ്റാലില്‍, അയല്‍വാസിയും സിപിഎമ്മുകാരനുമായ പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്.
ഗര്‍ഭിണിയായ ജ്യോത്സനയ്ക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി മൂന്നിന് നാലുമാസം മാത്രമായ ഗര്‍ഭസ്ഥ ശിശു മരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴു പേര്‍ക്കെതിരെ കോടഞ്ചേരി പോലീസ് കേസെടുത്തെങ്കിലും പ്രജീഷിനെ മാത്രമാണ് അറസ്റ്റ്ചെയ്തത്. പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ പോലീസ് സംരക്ഷിക്കുകയായിരുന്നു.
മുഴുവന്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അക്രമത്തിനിരയായ കുടുംബം കോടഞ്ചേരി പോലീസ് സ്റ്റേഷന് മുന്നില്‍ ഉപവാസസമരം നടത്തി വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: