ശാസ്താംകോട്ട: ശാസ്താംനട ക്ഷേത്രത്തിലെ അന്നദാനത്തിനിടെ കാര്‍ പായിച്ചുകയറ്റിയശേഷം ഭക്തരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലിനെ പോലീസ് പിടികൂടി.പെരിനാട് ഞാറയ്ക്കല്‍ തോട്ടുവാല്‍ കിഴക്കതില്‍ വിപിന്‍ഷാ (28) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. രാജസ്ഥാന് കേഡറിലെ ബിഎസ്എഫ് ജവാനായ വിപിന്‍ഷാ അവധിക്ക് നാട്ടില്‍വന്നപ്പോഴാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ മകരവിളക്ക് ദിവസം ക്ഷേത്രത്തിന് മുന്നില്‍ കഞ്ഞിസദ്യ നടക്കുന്നതിനിടെയാണ് സംഭവം. മൂന്നംഗ സംഘമാണ് വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞ്കയറിയത്. മൂന്നുപേര്‍ക്ക് വെട്ടേല്‍ക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതികളില്‍ കമ്പലടി ഹസീനാ മന്‍സിലില്‍ ഹാഷിം (24), കൈപ്പുഴ കുറ്റിയില്‍ അന്‍സില്‍ (26) എന്നിവരെ മംഗലാപുരത്തുനിന്നു രണ്ടാഴ്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയും വടിവാള്‍കൊണ്ട് അക്രമം നടത്തിയ പ്രധാനപ്രതിയായ വിപിന്‍ഷാ കൂട്ടുപ്രതികളുമായ മംഗലാപുരത്തേക്ക് കടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: