തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ വിമോചനത്തിനായി നടന്നുവരുന്ന നാമജപത്തിന്റെ 101-ാം ദിവസമായ ഇന്ന് കേരളത്തിലെ 14 ജില്ലാകേന്ദ്രങ്ങളിലും ഹിന്ദുഐക്യവേദി ഐക്യദാര്‍ഢ്യ സദസ് നടത്തും. ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സദസ് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. വിവിധ ഹൈന്ദവനേതാക്കള്‍ സംസാരിക്കും.
ഗുരുവായൂര്‍ പാര്‍ഥസാരഥിക്ഷേത്രം കയ്യേറിയതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ലെന്ന് ഹിന്ദുഐക്യവേദി ചൂണ്ടിക്കാട്ടി. ക്ഷേത്രഭരണസമിതി അഴിമതി നടത്തുന്നു എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഇന്നുവരെ അത് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. മലബാര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭരണസംഘത്തിന്റെ പ്രവര്‍ത്തനത്തെ ശ്ലാഘിക്കുകയാണ് ചെയ്തത്. കോടതിയില്‍ കേസ് നിലനില്‍ക്കെ അന്തിമവിധി വരാതെ ക്ഷേത്രം കയ്യടക്കിയിരിക്കുന്നു. കോടതിവിധികളെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെയാണ്. മലബാര്‍ ദേവസ്വംബോര്‍ഡിന് അനുകൂലമായ കോടതിവിധിയുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം.
അഴിമതിയുടെ പേരില്‍ പാര്‍ഥസാരഥി ഭരണസംഘം പുറത്താക്കിയ മുന്ക്ലര്ക്കാണ് ഇപ്പോഴത്തെ ക്ഷേത്രംമാനേജര് ശ്രീകുമാര്‍. ഇനിയും ഹിന്ദുവിരുദ്ധര്‍ കയ്യേറാന്‍ ശ്രമിക്കുന്ന അനവധിക്ഷേത്രങ്ങള്‍ ഉണ്ട്. അതിന് അനുവദിക്കരുത്. ഇനിയുമൊരു ഹൈന്ദവക്ഷേത്രം കയ്യേറാന്‍ ചിന്തിക്കാന്‍ പോലും ഭയപ്പെടുന്ന ശക്തമായ ജനകീയ മുന്നേറ്റം ഉണ്ടായേ തീരൂ എന്ന് ഹിന്ദുഐക്യവേദി പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: