മട്ടന്നൂര്‍: അയ്യല്ലൂര്‍ വിനോബാ ഭൂദാനം കോളനിയിലെ കുടുംബങ്ങള്‍ക്ക് ഇനി കിടപ്പാടം സ്വന്തം. വിനോബാ കൈത്തറി നഗര്‍ എന്ന ഭൂദാനം കോളനിയിലെ 37 കുടുംബംങ്ങള്‍ക്കും പട്ടയം കൈമാറി.
ഭൂദാനപ്രസ്ഥാനത്തിന്റെ ഭാഗമായി എട്ട് സെന്റ് മുതല്‍ 16 സെന്റ് വരെയാണ് 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബങ്ങള്‍ക്ക് പതിച്ച് നല്‍കിയിരുന്നത്. 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 37 കുടുംബങ്ങള്‍ക്കും പട്ടയം ലഭ്യമാകുന്നത്. ഭൂദാനം കോളനിയില്‍ ചേര്‍ന്ന പട്ടയമേളയില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇ.പി.ജയരാജന് എംഎല്‍എ പട്ടയം കൈമാറി.
ഭൂദാനപ്രസ്ഥാനത്തിന്റെ ഭാഗമായി മട്ടന്നൂര്‍ മധുസൂദനന് തങ്ങള്‍ കൈമാറിയ 10 ഏക്കര്‍ സ്ഥലത്താണ് 35 വര്‍ഷം മുമ്പ് കണ്ണൂര്‍ ജില്ലാ കൈത്തറി തൊഴിലാളി പുനരധിവാസ കമ്മിറ്റി കൈത്തറി തൊഴിലാളികളെ പുനരധിവസിപ്പിച്ചത്. ഈ കുടുംബംഗങ്ങള്ക്കെല്ലാം പട്ടയം നല്കാന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് അനിതാ വേണു അധ്യക്ഷത വഹിച്ചു. ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ്ചെയര്‍മാന്‍ പി.പുരുഷോത്തമന്, മുന്‍ നഗരസഭാ ചെയര്മാന് കെ.ടി. ചന്ദ്രന്, കൗണ്‍സിലര്‍ കെ.ശ്രീജകുമാരി, പി.ജമീല, പവിത്രന് കൊതേരി, എം.രവീന്ദ്രന്, കെ.ഗോപി, എന്‍.വി.സുധീര്‍, പി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: