അമ്പലപ്പുഴ: വിദേശമദ്യ വില്‍പ്പനശാല പൂട്ടാതിരിക്കാനായി അടച്ച കുട്ടികളുടെ പാര്‍ക്ക് നാട്ടുകാര്‍ തുറന്നു. തോട്ടപ്പള്ളിയിലാണ് ഇന്നലെ രാവിലെ നാട്ടുകാര്‍ പാര്‍ക്ക് തുറന്നത്.
തോട്ടപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്ഷയ സാംസ്കാരി വേദി പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് രണ്ടാഴ്ച മുന്‍പ് രണ്ടു മാസത്തിനകം മദ്യവില്‍പ്പനശാല പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
മദ്യ വില്‍പ്പനശാലയുടെ നൂറു മീറ്റര്‍ പരിധിയില്‍ കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.എന്നാല്‍ ഉത്തരവിറങ്ങി തൊട്ടടുത്ത ദിവസം പാര്‍ക്ക് അടച്ചു പൂട്ടുകയായിരുന്നു.വിനോദ സഞ്ചാര വകുപ്പ് മെഗാ ടൂറിസം പദ്ധതിയില്‍പ്പെടുത്തി ഒരു കോടി രൂപ ചിലവഴിച്ചാണ് ഇവിടെ പാര്‍ക്ക് നിര്‍മ്മിച്ചത്.ജില്ലാ ടൂറിസം പ്രമോഷന് വകുപ്പിന് കീഴിലാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.
അവധി ദിവസങ്ങളില്‍ 500 ല്‍ ഏറെ പേരാണ് പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്നത്. കോടതി ഉത്തരവിനു ശേഷം പാര്‍ക്ക് അടച്ചു പൂട്ടിയതോടെ ഇതു തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് കരാറുകാരനോട് പലതവണ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കരാറുകാര്‍ ഇതിനു തയ്യാറാകാതെ വന്നതോടെയാണ് ഇന്നലെ നാട്ടുകാര്‍ പാര്‍ക്ക് തുറന്നത്. പാര്‍ക്കിനുള്ളിലെ മാലിന്യവും നാട്ടുകാര്‍ നീക്കം ചെയ്തു.വിദേശമദ്യശാല അടച്ചു പൂട്ടാതിരിക്കാനാണ് പാര്‍ക്ക് അടച്ചു പൂട്ടിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: