കൊച്ചി: മാരാമണ്‍ കണ്‍വെന്‍ഷനിലെ വൈകുന്നേരത്തെ സെഷനില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ പത്തനംതിട്ട കുറിയന്നൂര്‍ സ്വദേശിനി ജോളി രാജന്, കുമ്പളാംപൊയ്ക സ്വദേശി വിനോദ് കോശി എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മാര്‍ത്തോമ സഭ 123 വര്‍ഷമായി പമ്പാ നദീതീരത്ത് സംഘടിപ്പിക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്ക് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയിരുന്നില്ല.
അടുത്തിടെയാണ് വൈകുന്നേരത്തെ സെഷനില്‍ സ്ത്രീകളെ പങ്കെടുപ്പിക്കേണ്ടെന്ന് സഭ തീരുമാനിച്ചത്. ഇത്തരമൊരു വിവേചനം നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. വൈകുന്നേരം 6.30ന് ആരംഭിക്കുന്ന സെഷനില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത് തടയാന്‍ മലബാര്‍ മര്‍ത്തോമ സിറിയന്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റിക് അസോസിയേഷനും ക്ലെര്‍ജി സെക്രട്ടറിയും വോളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനെതിരെ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും എസ്പിക്കും നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: