അഗര്‍ത്തല: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് ഗണതന്ത്ര(ജനാധിപത്യം)മല്ല ഗണ്‍-തന്ത്രയാണെന്ന്(തോക്ക് രാഷ്ട്രീയം)പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിലെ അഗര്‍ത്തലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ ജനം മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തെ എഴുതിത്തള്ളും. തുടര്‍ച്ചയായ 25 വര്‍ഷം മോശം ഭരണമാണ് മണിക് സര്‍ക്കാര്‍ കാഴ്ചവച്ചത്. ജനദ്രോഹപരമായ നടപടികളാണ് കൈക്കൊണ്ടത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് മണിക് സര്‍ക്കാരിന്റെ വിടവാങ്ങല്‍ ചടങ്ങായിരിക്കും. ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനാണ് ഇനിയുള്ള തന്റെ വരവെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 18നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം മേഘാലയയിലും നാഗാലാന്‍ഡിലും തെരഞ്ഞെടുപ്പ്. മാര്‍ച്ച് മൂന്നിന് മൂന്നിടങ്ങളിലെയും ഫലമറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: