കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയപക്ഷപാതിത്വത്തോടെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം നടത്തുമെന്ന് കെപിസിസി പ്രസിഡണ്ട് എം.എം.ഹസന്. കുറ്റവാളികളെ കണ്ടെത്താനുള്ള സമയമൊക്കെ കഴിഞ്ഞിരിക്കുന്നു. സിപിഎമ്മിന്റെ ആജ്ഞകള്‍ക്കനുസരിച്ച് കാത്തുനില്‍ക്കാനാണ് അന്വേഷണോദ്യോഗസ്ഥരുടെ ഭാവമെങ്കില്‍ അതു ക്ഷമിക്കാനും പൊറുക്കാനുമുള്ള മനസ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുണ്ടാകില്ലെന്ന് എം എം ഹസന് ഓര്‍മ്മിപ്പിച്ചു.
സിപിഎം നേതാക്കള്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ കണ്ണൂരില്‍ സമാധാനം ഉണ്ടാകില്ലെന്നുറപ്പാണ്. അക്രമ കേസുകളിലെ ഇരകള്‍ക്കു നീതി കിട്ടില്ല. ഷുഹൈബിനു നേരെ ഭീഷണിയുണ്ടായിരുന്നിട്ടും പോലീസ് വേണ്ടത്ര താല്പര്യം കാണിച്ചില്ലെന്ന് ഹസന് പറഞ്ഞു. ഷുഹൈബിന്റെ ജീവനെടുക്കാന്‍ സിപിഎമ്മിന്റെ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിന് ഇതിലുള്ള പങ്ക് പുറത്തു കൊണ്ടുവരണം. സിപിഎം നടത്തുന്ന കൊലപാതകങ്ങളില്‍ പോലീസ് കുറ്റക്കാരെ പിടികൂടാതെ മൃദുസമീപനമാണ് തുടരുന്നതെങ്കില്‍ അത് കണ്ടുനില്ക്കാന് കോണ്‍ഗ്രസ്സിനു സാധിക്കില്ല. സംഭവത്തില്‍ യുഎപിഎ ചുമത്തിയേ തീരൂവെന്നും എം.എം.ഹസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: