അഡിസ് അബാബ: എത്യോപ്യന്‍ പ്രധാനമന്ത്രി ഹെയ്ലിമറിയം ദെസലെഗന് അപ്രതീക്ഷിതമായി രാജിവച്ചു. രാജ്യത്തിന്റെ സമാധാനത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കുന്ന പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടിയാണ് രാജിയെന്ന് അദ്ദേഹം ടെലിവിഷനിലൂടെ അറിയിച്ചു.
രാജ്യത്ത് വര്‍ഷങ്ങളായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളും കലാപങ്ങളും അവസാനിപ്പിക്കണമെന്നും ഹെയ്ലിമറിയം ആവശ്യപ്പെട്ടു. 2012ലാണ് ഹെയ്ലിമറിയം എത്യോപ്യയില്‍ അധികാരത്തിലെത്തിയത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ നൂറു കണക്കിന് ആളുകള്‍ എത്യോപ്യയില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: