ചെന്നൈ: കാവേരി വിധിയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കി. ചെന്നൈയിലും തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയിലുമാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്ന്.
തമിഴ്നാട്ട് കര്‍ണാടകത്തിലേക്കുള്ള ബസ് സര്‍വീസുകളും റദ്ദാക്കി. അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
കാവേരി നദീജലതര്‍ക്കത്തില്‍ കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തമിഴ്നാടിന്റെ 192 ടിഎംസി ജലം 177.25 ടിഎംസിയായും കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: