ഇസ്ലാമാബാദ്: സൗദി അറേബ്യയില്‍ പാക്കിസ്ഥാന് സേനയെ വിന്യസിക്കുന്നു. യെമനുമായുള്ള പോരാട്ടത്തില്‍ സൗദിയെ സഹായിക്കാനാണിത്. ഏറെ നിര്‍ണ്ണായകവും ദൂരവ്യാപക ഫലങ്ങളുമുണ്ടാക്കുന്നതാണ് ഈ നയ തീരുമാനം. ഉഭയ രാജ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമെന്നാണ് ഇതിനെ പാക്കിസ്ഥാന് വിശേഷിപ്പിക്കുന്നത്.
പാക്സൈനിക തലവന്‍ ജനറല്‍ ഖ്വമര്‍ ജാവേദ് ബജ്വയും പാക്കിസ്ഥാനിലെ സൗദി അംബാസഡര്‍ നവാസ് അയീദ് അല്‍ മാലികിയും തമ്മില്‍ റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചക്കു ശേഷമാണ് തീരുമാനം പാക്കിസ്ഥാന് പ്രപഖ്യാപിച്ചത്.
ഉഭയരാജ്യങ്ങളും തമ്മിലുള്ള മുന്‍ ധാരണകള്‍ പ്രകാരമാണ് സൈനിക വിന്യാസമെന്നും പരിശീലനം ലക്ഷ്യോപദേശം തുടങ്ങിയവയാണ് മുഖ്യമായും ഉദ്ദേശിക്കുന്നതെന്നും സൗദി അറേബ്യക്ക്പുറത്ത് പാക് സൈന്യത്തെ ഒരു കാര്യത്തിനും നിയോഗിക്കില്ലെന്നും പാക്കിസ്ഥാന് വ്യക്തമാക്കി. സൗദി അംബാസഡര്‍ ബാജ്വായും ഈ നിലപാടുകള്‍ ാവര്ത്തിച്ചു.
നിലവില്‍ 1000 പാക് സൈനികര്‍ നിലവില്‍ പാക്കിസ്ഥാനിലുണ്ട്. പുറമേ എത്രപേരെ അയക്കുന്നുവെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയിട്ടില്ല. 2015 മുതല്‍ യെമന്‍ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ സൗദി പാക്കിസ്ഥാനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന് ഇതുവരെ തന്ത്രപരമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: