ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തെ ബാങ്കുകളില്‍ 61,260 കോടിയുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ 8,670 കോടി പൊതുമേഖല ബാങ്കുകളില്‍ നടന്ന വായ്പ തട്ടിപ്പുകളാണ്. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ്ആര്ബിഐ ഇപ്പോള്‍ പുറത്ത്വിട്ടത്.
8,670 കോടി പൊതുമേഖല ബാങ്കുകളില്‍ നടന്ന വായ്പ തട്ടിപ്പുകളാണ്. ബാങ്കുകളിലെ വായ്പ തട്ടിപ്പില്‍ വലിയ ഉയര്ച്ചയാണ്ഉണ്ടായിരിക്കുന്നതെന്നും ആര്‍ബിഐ കണക്കുകള്‍ പറയുന്നു. എന്നാല്‍, പുതിയ വാര്‍ത്തകളോട് പ്രതികരിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിട്ടില്ല. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് വിവരാവകാശ രേഖ പ്രകാരം നല്കിയ അപേക്ഷിയിലാണ് ആര്‍ബിഐ ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
ആര്‍ബിഐക്ക് ലഭ്യമായ കണക്കുകള്‍ പ്രകാരമാണ് 8,670 കേസുകള്‍ എന്ന് പറയുന്നത്. ഇതിലും അധികമായിരിക്കും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കുന്നു. ഒരു ലക്ഷമോ അതിലധികമോ ഉള്ള തട്ടിപ്പുകളുടെ കണക്കുകള്‍ മാത്രമാണ് ആര്‍ബിഐയുടെ പക്കലുള്ളത്. റോയിട്ടേഴ്സ് വിവരാവകാശ അപേക്ഷ പ്രകാരം രാജ്യത്തെ 21 പൊതു മേഖലാ ബാങ്കുകളില്‍ 20 എണ്ണത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു. എന്നാല്‍ 15 ബാങ്കുകള്‍ മാത്രമാണ് മറുപടി നല്‍കിയത്.
കേസുകളുടെ എണ്ണത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് മുന്നില്‍. 389 കേസുകള്‍. 1.03 ബില്യണ്‍ ഡോളര്‍ (6,62,418,75,000 രൂപയാണ്) പി.എന്‍.ബിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡയാണ് രണ്ടാം സ്ഥാനത്ത്. 389 കേസുകളില്‍ 45,73, 000 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ ആണ് മൂന്നാം സ്ഥാനത്ത്. 231 കേസുകളിലായി 40,5,000 കോടി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവര്‍ക്ക് നഷ്ടമായി.
ആര്‍ബിഐ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ തട്ടിപ്പുകള്‍ ബാങ്കിങ് മേഖല നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന്ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: