തിരുവനന്തപുരം: ലോകത്തിനു മുന്നില്‍ ഉയര്ത്തിക്കാണിക്കാനുതകുന്ന കേരള മോഡല്‍ എല്ലാ മേഖലകളിലുമുണ്ടെങ്കിലും അതൊക്കെ വളര്‍ന്നു വികസിച്ചത് കേരളത്തിനു വെളിയിലാണെന്ന് കേരള ഐടി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ് എംഡി എം.ജി.രാജമാണിക്കം പറഞ്ഞു. തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന്റെ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വ്യവസായ മേഖലയിലെ തിരിച്ചടികള്‍ക്ക് ഒട്ടേറെ കാരണങ്ങളുണ്ടെന്ന് തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം കളക്ടറായി ജോലി ചെയ്യുമ്പോള്‍ പാറമടകള്‍ക്കെതിരെ ലഭിച്ചിരുന്ന പരാതികളില്‍ എണ്‍പത് ശതമാനവും ഹിഡന്‍ അജണ്ടകളുടെ പേരിലുള്ളവയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കെഎഫ്സിയുടെ എംഡിയായി ചുമതലയേറ്റ ഉടന്‍ ബാലന്‍സ് ഷീറ്റ് പരിശോധിച്ചപ്പോള്‍ അതില്‍ 550 കോടി രൂപയായിരുന്നു നിഷ്ക്രിയ ആസ്തി്. ബാര്‍ ഹോട്ടലുകള്‍ ത്രീ സ്റ്റാര്‍ ആക്കി മാറ്റുന്നതിന് വായ്പ എടുത്തതായിരുന്നു. ബാറുകള്‍ പൂട്ടിയതോടെ ഈ പണം തിരിച്ചടയ്ക്കാന്‍ വായ്പയെടുത്തവര്‍ തയ്യാറാകാതെ വന്നതാണ് അതത്രയും നിഷ്ക്രിയ ആസ്തിയായി മാറാനുള്ള കാരണമെന്ന് രാജമാണിക്കം ചൂണ്ടിക്കാട്ടി.
എം.ആര്. സുബ്രഹ്മണിയന്‍, ആര്.സുരേഷ് മോഹന്‍, എച്ച്.വിനോദ്,സി. ഗൗരീദാസന്‍ നായര്‍, കെ.നന്ദകുമാര്‍, സിഇഒ രാജേഷ് ഝാ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: