കോട്ട (രാജസ്ഥാന്): മുന്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനും അപകീര്‍ത്തിപ്പെടുത്തലിനും കോട്ട അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്കി. ബിജെപി കോട്ട ഒബിസി നേതാവ് ആശോക് ചൗധരിയാണ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനില്‍ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി എസിജെഎം മുമ്പാകെ പരാതി നല്‍കിയത്. ഈ മാസം 20ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും.
ഈ മാസം ഒമ്പതിന് കറാച്ചിയില്‍ നടന്ന സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കവേയായിരുന്നു മണിശങ്കറിന്റെ ഇന്ത്യയെ വിമര്‍ശിച്ചുള്ള പാക് അനുകൂല പ്രസ്താവന. പാക്കിസ്ഥാനിലെ ജനങ്ങള്‍ തന്നെ വന്‍ ഹര്‍ഷാരവത്തോടെയാണ് സ്വാഗതം ചെയ്തത്. പാക്കിസ്ഥാനില്‍ നിന്ന് ലഭിച്ച ഈ സ്നേഹത്തിന്റെ ഇരട്ടി വെറുപ്പാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.
സര്‍ക്കാരില്‍ തനിക്ക് വിശ്വാസമില്ലെന്നും ജനങ്ങളില്‍ മാത്രമാണ് വിശ്വാസമുള്ളതെന്നുമാണ് മണിശങ്കറിന്റെ പ്രസംഗം. ഇത് ചൂണ്ടിക്കാട്ടി രാജ്യ വികാരങ്ങളെ വ്രണപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചൗധരി പരാതി നല്‍കിയത്.
ജമ്മുവിലെ ഇന്ത്യന്‍ സൈനിക ആസ്ഥാനത്തിനു നേരെ പാക് ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അയ്യറിന്റെ ഈ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: