ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ പോലീസ് അന്വേഷണം നിലച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 21നായിരുന്നു അജ്ഞാതരുടെ ആക്രമണം. കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ രണ്ടിന് ശേഷമാണ് അക്രമം നടന്നത്. നഗരഹൃദയത്തില്‍ നടന്ന അക്രമ സംഭവത്തില്‍ അഞ്ചു മാസം പിന്നിട്ടിട്ടും യാതൊരു തുമ്പും ലഭിക്കാതെ അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നത് പോലീസിന് നാണക്കേടായി മാറിയിരിക്കുകയാണ്. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നിരുന്ന സാഹചര്യത്തിലായിരുന്നു അക്രമം,
ആലപ്പുഴ നഗരത്തില്‍ മുല്ലയ്ക്കല് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസിന് നേരെയാണ് അക്രമം നടന്നത്. മതില് ചാടിക്കടന്നെത്തിയ അക്രമികള്‍ കല്ല് ഉപയാഗിച്ച് കാറിന്റെ മുന്‍വശത്തെയും പിന്നിലെയും ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു.
ജില്ലാ പോലീസ് മോധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണ നടത്തിയത് ഡോഗ്സ്ക്വാഡും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകളും, സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ഇപ്പോഴും സുരക്ഷിതരാണ്. പ്രതികളെ പിടികൂടാത്തത് ഒത്തുകളിയാണോയെന്നും സംശയം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: