ഫ്ളോറിഡ: മൂന്നുമിനിറ്റ് നിര്‍ദാക്ഷിണ്യം വെടിയുതിര്‍ത്ത് പതിനേഴു കുട്ടികളെ വധിച്ച പത്തൊമ്പതുകാരനെ പോലീസ് പിടികൂടിയത് മക്ഡൊണാള്‍ഡ് ഷോപ്പില്‍ നിന്ന്. കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡില്‍ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡൗഗ്ലാസ് ഹൈസ്കൂളിലാണ് സെമി ഓട്ടോമാറ്റിക് റൈഫിളുമായെത്തിയ നിക്കോളാസ് ക്രൂസ് വെടിയുതിര്‍ത്തത്.
നിക്കോളാസ് അടുത്ത നഗരത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. സ്കൂളിനു പുറത്തുകടന്ന ഇയാള്‍ സബ്വേയിലും മക്ഡൊണാള്‍ഡിലും കയറി. സെമി ഓട്ടോമാറ്റിക് റൈഫിളിനൊപ്പം തന്നെ കൂടുതല്‍ വെടിമരുന്നും ഉപകരണങ്ങളും കരുതിയിരുന്നതായി നിക്കോളാസ് പോലീസിനോട് പറഞ്ഞു.
സ്കൂളില്‍ നിന്നും പുറത്തുകടന്ന നിക്കോളാസിന് യാതൊരു ഭയവും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. സബ്വേ റസ്റ്റോറന്റില്‍ കയറിയതിനു ശേഷമാണ് മക്ഡൊണാള്‍ഡിലേക്ക് പോയത്. ഇവിടെയെത്തി 40 മിനിറ്റിനകം പോലീസ് ഇയാളെ പിടികൂടി. പിന്നീട് കോടതിയില്‍ ഹാജരാക്കി. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
തകര്‍ന്ന മനുഷ്യന് എന്നാണ് കോടതിയില്‍ ഹാജരായ അഭിഭാഷകന് ക്രൂസിനെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: