പിലാത്തറ: കല്യാശ്ശേരി മണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 133 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി ടി.വി.രാജേഷ് എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുപ്പം ചുടല പാണപ്പുഴ കണാരം വയല്‍ റോഡ് ( 57.59 കോടി) തളിപ്പറമ്പ് പട്ടുവം ചെറുകുന്ന് റോഡ് (20.36 കോടി), ഏഴിലോട് കുഞ്ഞിമംഗലംപുതിയ പുഴക്കര റോഡ് (17 കോടി), ചന്തപ്പുരപരിയാരം ശ്രീസ്ഥ നെരുവമ്പ്രം, കോട്ടക്കീല്‍ കടവ്, ഒഴക്രോം, കണ്ണപ്പുരം റോഡ് (38.89 കോടി) എന്നിവയ്ക്കാണ് തിരുവനന്തപുരത്ത് ബുധനാഴ്ച ചേര്‍ന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിററി അംഗീകാരം നല്‍കിയത്.
ദേശീയപാത ചുടലയില്‍ നിന്ന് തുടങ്ങുന്ന 19. 21 കിലോമീറ്റര്‍ പാണപ്പുഴ കണാരം വയല്‍ റോഡ് ഏഴു മുതല്‍ ഒമ്പതു വരെ വീതിയില്‍ മെക്കാഡം ടാറിംഗ് ചെയ്യാനാണ് പദ്ധതി. പുതുതായി ഒമ്പത് കള്വര്ട്ടിള് നിര്‍മ്മിക്കും 28 എണ്ണം പുതുക്കി പണിയുകയും ചെയ്യും. െ്രെഡനേജ്, പാര്‍ശ്വഭിത്തി, സുരക്ഷാ ക്രമീകരണങ്ങള്‍, ലൈറ്റ് സംവിധാനം എന്നിവയുണ്ടാകും.പ്രധാന കേന്ദ്രങ്ങളിലായി 22 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഉണ്ടാകും. കിലോമീറ്ററിന് മൂന്നു കോടി എന്ന തോതിലാണ് ടാറിംഗ് നടപ്പാക്കുന്നത്.
തളിപ്പറമ്പ് ദേശീയ പാത ലൂര്‍ദ്ദ് ആശുപത്രിക്കടുത്തു നിന്നും തുടങ്ങി കാവിന് മുനമ്പ് വഴി ചെറുകുന്ന് കൊവ്വപ്പുറം വരെ ഒമ്പതര കിലോമീറ്റര്‍ റോഡിന് 3.80 മുതല്‍ 5.50 മീററര്‍ വരെ വീതിയില്‍ മെക്കാഡം ചെയ്യും.കള്‍വെര്‍ട്ട്, ബസ് കാത്തിരിപ്പ് കേന്ദ്രം, പാര്‍ശ്വഭിത്തി, െ്രെഡനേജ് എന്നിവയില്‍ പദ്ധതിയില്‍പെടും. കുഞ്ഞിമംഗലം റെയില്‍വെ സ്റ്റേഷന് റോഡിന്റെയും ചന്തപ്പുര ശ്രീസ്ഥ കണ്ണപുരം റോഡിന്റെയും ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നതായും എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: