പാലാ: കരൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം നാളെ മുതല്‍ 20വരെ ആഘോഷിക്കും. മൃത്യുഞ്ജയഹോമം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കലശം, സര്‍പ്പപൂജ, കളമെഴുത്തുംപാട്ടും, പുറക്കളത്തില്‍ ഗുരുതി, താലപ്പൊലി ഘോഷയാത്ര എന്നിവയാണ് പ്രധാന ചടങ്ങുകള്‍. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, തേവണംകോട്ട് ഇല്ലം വിഷ്ണു നമ്പൂതിരി, മേല്‍ശാന്തി രാധാകൃഷ്ണന് നമ്പൂതിരി എന്നിവര്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. ഇന്ന് രാവിലെ 4.30മുതല്‍ നിര്‍മ്മാല്യം, പതിവു ചടങ്ങുകള്‍, മൃത്യുഞ്ജയഹോമം, വൈകിട്ട് കളമെഴുത്തുംപാട്ടും, രാത്രി 9ന് വൈക്കം സാബുവും സംഘവും ഒരുക്കുന്ന അനശ്വര ഗാനസന്ധ്യ. 19ന് വൈകിട്ട് 4.30ന് മുണ്ടുപാലം കവലയില്‍ സമൂഹപ്പറ, പഞ്ചവാദ്യം, പഞ്ചദേവനടനം, താലപ്പൊലി. 20ന് രാവിലെ 4.30 മുതല്‍ പതിവു പൂജകള്‍, കലശം, 10 മുതല്‍ സര്‍പ്പ നിവേദ്യം, പ്രസാദമൂട്ട്, 11.45ന് കൊച്ചിന് മന്‍സൂര്‍ അവതരിപ്പിക്കുന്ന ഗാനാമൃതം, വൈകിട്ട് 6 മുതല്‍ സോപാന സംഗീതം, കളമെഴുത്തുംപാട്ടും, പുറക്കളത്തില്‍ ഗുരുതി, 9.30 മുതല്‍ ഗാനമേള എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ പി.ആര്.രമേശ്, ജി.ബിജുകുമാര്‍, അഡ്വ.എസ്. അജിത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: