പൊന്‍കുന്നം: വാളക്കയം, ചെറുവള്ളി, പഴയിടം പ്രദേശങ്ങളില്‍ പകലും രാത്രിയും വൈദ്യുതി മുടക്കം പതിവായെന്നു പരാതി. പകല്‍ സമയങ്ങളില്‍ മണിക്കൂറിനുള്ളില്‍ 10 തവണയെങ്കിലും വൈദ്യുതി കട്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ചിലപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വരുന്ന വൈദ്യുതി ചില ദിവസങ്ങളില്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് വരുന്നത്.
അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം ഇലക്ട്രിക് ഉപകരണങ്ങളെ തകരാറിലാക്കുന്നു.
പൊന്‍കുന്നം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ നിന്ന് മണിമല വൈദ്യുതി സെക്ഷനിലേക്കു മാറ്റിയതിനു പിന്നാലെയാണ് മേഖലയിലെ ഉപഭോക്താക്കള്‍ ദുരിതമനുഭവിച്ച് തുടങ്ങിയത്. പൊന്‍കുന്നം സെക്ഷന്‍ പരിധിയിലായിരുന്നപ്പോള് വിളച്ചറിയിക്കുന്നതിന് അനുസരിച്ച് അറ്റകുറ്റപ്പണികള്‍ക്കു ജീവനക്കാര്‍ ഓടിയെത്തുമായിരുന്നെന്നും മികച്ച സേവനം നല്‍കിയിരുന്നുവെന്നും മണിമല സെക്ഷനിലെ ജീവനക്കാര്‍ സേവനം നല്കാന് മടിക്കുന്നുവെന്നും ആരോപണമുണ്ട്.
മണിമല സെക്ഷനിലെ ഭൂരിപക്ഷം വൈദ്യുതി ലൈനുകളും റബര്മരങ്ങള്ക്കിടയിലൂടെയാണെന്നും, ടച്ചിംഗാണ് അടിക്കടിയുള്ള വൈദ്യുതി മുടക്കത്തിന് കാരണമെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: