കോട്ടയം: മതേതരത്വത്തിന്റെ ചെലവില്‍ വര്‍ഗീയത വളര്‍ത്തുന്ന നയമാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചെയ്യുന്നതെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്.
ഭാരതീയ വിചാര കേന്ദ്രത്തിന്റെയും തപസ്യയുടെയും നേതൃത്വത്തില്‍ നടക്കുന്ന സദ്ഗമയ പ്രഭാഷണ പരമ്പരയില്‍ ഗാന്ധി മുതല്‍ ഗൗരിവരെ നുണയുടെ നൂറുമുഖങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വമാനവികതയെക്കുറിച്ച് വാചാലരാകുന്ന കമ്മ്യൂണിസ്റ്റുകള്‍ നിരന്തര ജാതി വഴക്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.നുണകള്‍ മാത്രം പ്രചരിപ്പിച്ച് രാഷ്ടീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുകയാണ്. ഗാന്ധിവധം കൊണ്ട് നേട്ടമുമുണ്ടാക്കിയവര് തന്നെയാണ് ഗൗരിലങ്കേഷിന്റെയും അശാന്തന്റെയും മരണങ്ങളെ അധികാര നേട്ടത്തിനുളള ഉപാധിയാക്കാന്‍ ശ്രമിക്കുന്നത്. മരണങ്ങളെ ആഘോഷമാക്കുന്നവര്‍ രാജ്യത്തെ നന്മയിലേക്ക് നയിക്കും എന്ന് പ്രതീക്ഷിക്കരുത്. താല്‍ക്കാലിക അധികാര നേട്ടത്തിന് വേണ്ടി വെറുപ്പിന്റെ രാഷ്ടീയം പ്രചരിപ്പിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു. സി.എന്‍.പരമേശ്വരന് അദ്ധ്യക്ഷനായി. ഡോ.എസ്.വി.പ്രദീപ്, എസ്. അനീഷ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് അരാജകവാദികളുടെ സാംസ്കാരിക ആക്രമണം എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: