അഗര്‍ത്തല: പരാജയഭീതിയില്‍ ഹാലിളകിയ സിപിഎം ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു. ചക്മാഘട്ടില്‍ സ്ഥാനാര്‍ഥി കല്യാണി റോയിക്കൊപ്പം എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ ബിജെപി പ്രവര്ത്തകന് നിര്‍മല്‍ രുന്ദ്രാ പോളിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബിജെപി അറിയിച്ചു. നിയമസഭയിലേക്ക് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. .
കല്യാണി റോയിക്കൊപ്പം ഹോട്ടലില്‍ എത്തിയപ്പോള്‍ 15 സിപിഎം പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി പ്രവര്ത്തകന് ബിക്രം പറഞ്ഞു. ത്രിപുരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു.
ത്രിപുരയെ ഇളക്കി മറിച്ച മോദി റാലികളുടെ ആത്മവിശ്വാസത്തില്‍ വിജയപ്രതീക്ഷയിലാണ് ബിജെപി. ഹിമന്താ, രാംമാധവ്, സുനില്‍ ദേബ്ധര്‍, ബിപ്ലവ് ദേവ് എന്നിവരാണ് ത്രിപുരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലൂടെ സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: