ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഏഴുവയസുകാരിയായ പെണ്‍കുട്ടിയെ പീഡപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് നാല് വധശിക്ഷ. കസൂര്‍ സ്വദേശി ഇമ്രാന് അലിയെയാണ് (24) പാക് ഭീകരവിരുദ്ധ കോടതി നാല് വധശിക്ഷയ്ക്കു വിധിച്ചത്. വധശിക്ഷയ്ക്കൊപ്പം ജീവപര്യന്തം തടവിനും ഏഴ് വര്‍ഷത്തെ തടവിനും കോടതി വിധിച്ചു. 32 ലക്ഷം പിഴയും കോടതി ചുമത്തി.
തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ലാഹോറിലെ കസൂര്‍ ജില്ലയില്‍ ചവറുകൂനയില്‍നിന്നാണ് ഏഴുവയസുകാരിയായ സൈനബ അന്‍സാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ നാലു ദിവസം മുൻപ് കാണാതായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇമ്രാനാണ് പെൺകുട്ടിയുടെ ഘാതകനെന്ന് തെളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: