ന്യൂദല്‍ഹി: രാജ്യത്ത് പെണ്‍ഭ്രൂണഹത്യകളും, ശിശുഹത്യകളും വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. നിതി ആയോഗ് പുറത്തുവിട്ട കണക്കുകളിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.ലിംഗാനുപാതം പ്രകാരം (എസ്ആര്‍ബി) നിലവില്‍ 21 പുരുഷന്മാര്ക്ക് 17 സ്ത്രീകള്‍ എന്ന നിലയിലാണ് സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഗുജറാത്തില്‍ 2012-14ലെ നിതി ആയോഗ് കണക്കുകള്‍ പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 907 പെണ്‍കുട്ടികള്‍ എന്നത് 2013-15ല്‍ എത്തിയപ്പോള്‍ 854 ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ ലിംഗാനുപാതത്തില്‍ 53 പോയിന്റാണ് ഇടിവുണ്ടായിരിക്കുന്നത്. ഇതുകൂടാതെ രാജസ്ഥാന്- 32, ഉത്തരാഘണ്ട്- 27 , മഹാരാഷ്ട്ര- 18, ഹിമാചല്‍ പ്രദേശ്- 14, ഛത്തീസ്ഗഢ്- 12 ആയി കുറഞ്ഞു. കര്‍ണ്ണാടക- 11 എന്നിങ്ങനെ മറ്റ് സംസ്ഥാനങ്ങളിലെ ലിംഗാനുപാതത്തിലും ഇടിവുണ്ടായിട്ടുണ്ട്.
ഇത്തരത്തില്‍ സംസ്ഥാനങ്ങളിലെ ലിംഗാനുപാതത്തില്‍ ഇടിവുണ്ടായിട്ടുള്ള സാഹചര്യങ്ങളില്‍ ഭ്രൂണ പരിശോധന നിരോധന നിയമം (1994) പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ശിശു, ഭ്രൂണ ഹത്യകള്‍ കുറയ്ക്കുന്നതിനായി നടപടി സ്വീകരിക്കണമെന്നും നിതി ആയോഗ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പഞ്ചാബ് (19), ഉത്തര്‍ പ്രദേശ് (10), ബീഹാര്‍ (9) എന്നിങ്ങനെ ലിംഗാനുപാതത്തില്‍ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അടുത്തിടെ അരവിന്ദ് സുബ്രഹ്മണ്യന് പുറത്തുവിട്ട സാമ്പത്തിക സര്‍വ്വേ പ്രകാരം രാജ്യത്ത് ബന്ധുക്കളും രക്ഷകര്ത്താക്കളുമില്ലാത്ത 2.1 കോടി പെണ്‍കുട്ടികള്‍ രാജ്യത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: