ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ സമയത്ത് ചില നേതാക്കളും ചലച്ചിത്ര താരങ്ങളും നീരവ് മോദിയുടെ വജ്രാഭരണ ശാലകളില്‍ നോട്ടിടപാടുകള്‍ തന്നെയാണ് നടത്തിയതെന്ന് സിബിഐക്ക് വിവരം ലഭിച്ചു. അഭിഭാഷകനായ ഒരു എംപിക്ക് നീരവുമായി അടുത്ത ബന്ധമാണ് ഉള്ളത്.
ശക്തമായ അന്വേഷണം
ന്യൂദല്‍ഹി; അതിശക്തമായ അന്വേഷണവും റെയ്ഡുകളുമാണ് നീരവ് മോദിയുടെ തട്ടിപ്പു കേസില്‍ കേന്ദ്രം നടത്തുന്നത്. എന്‍ഫോഴ്സ്മെന്റ്, സിബിഐ അടക്കം പന്ത്രണ്ടിലേറെ ഏജന്‍സികള്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കിയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയ തന്നെയാണ് ഈ ഏജന്‍സികളുമായി ആശയ വിനിമയം നടത്തുന്നതും. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് തുടങ്ങിയവയും അന്വേഷണത്തിലുണ്ട്. നീരവിന്റെയും ഭാര്യയുടേയും ആറ് അപ്പാര്‍ട്ടുമെന്റുകള്‍, പൂനെ, ദല്‍ഹി, ജെയ്പ്പൂര്‍, സൂററ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നീരവിന്റെ പേരിലുള്ള വസ്തുക്കള്‍, ഇയാളുടെ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍, സ്റ്റെല്ലാര്‍ ഡയമണ്ട്, സോളാര്‍ എക്സ്പോര്‍ട്ട്സ് ആന്‍ഡ് ഡയമണ്ട് ആ യുഎസ് തുടങ്ങിയയെല്ലാം കണ്ടുകെട്ടിക്കഴിഞ്ഞു. മുംബൈ പെദ്ദാര്‍ റോഡിലുള്ള നീരവിന്റെ ഗോസ്വെനര് ഹൗസ് സിബിഐ പിടിച്ചെടുത്തു. വര്‍ളിയിലെ സമുദ്ര മഹലും കണ്ടുകെട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: