ന്യൂദല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്യിദ് ഭീകരനാണെന്ന പാക്കിസ്ഥാന്റെ ഇപ്പോഴുള്ള പ്രസ്താവന സംശയം ഉണര്‍ത്തുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍. പത്തുവര്‍ഷത്തോളം സമയമെടുത്താണ് സയീദ് ഭീകരനാണെന്ന് പാക് സര്‍ക്കാരിന് തിരിച്ചറിയാനായത്. ഇത് സംശയം ഉണ്ടാക്കുന്നതാണെന്ന് വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സയീദിനെ ഭീകരനായി പ്രഖ്യാപിച്ചതിനൊപ്പം ഇയാള്‍ക്ക് പങ്കാളിത്തമുള്ള ജമാ അത്ത് ഉദ്ദവ, ഫലഹ് ഇ ഇന്‍സാനിയത് ഫൗേേണ്ടഷന് (എഫ്ഐഎഫ്) എന്നീ രണ്ട് ചാരിറ്റികള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എല്‍ഇടിക്കും, ഇതിനോടനുബന്ധിച്ചുള്ള 300 സെമിനാരി സ്കൂളുകള്‍, ആശുപത്രികള്‍, പബ്ലിഷിങ് ഹൗസുകള്‍, ആംബുലന്‍സ് സര്‍വീസ് തുടങ്ങിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടൊപ്പം പാക്കിസ്ഥാന് നിരോധനം കൊണ്ടുവന്നിട്ടുണ്ട്.
രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന് യുഎസ് നല്കി വന്ന ധനസഹായങ്ങള്‍ നിര്‍ത്തിവെച്ചതോടെയാണ് സയീദിനെ ഭീകരനായി പ്രഖ്യാപിച്ചത്. ലഷ്കര്‍ ഇ തൊയ്ബ സ്ഥാപകന്‍ കൂടിയായ സയീദിനെ ഭീകരനായി യുഎന്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: