കടുത്തുരുത്തി: വിദേശ വനിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പാതിരിയെ തെളിവെടുപ്പിനായി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തിച്ചു. കല്ലറ മണിയംതുരുത്ത് സെന്റ് മാത്യുസ് പള്ളി വികാരി ഫാ. തോമസ് താന്നിനില്ക്കുംതടത്തിലിനെയാണ് കോട്ടയം സബ്ജയിലില്‍ നിന്ന് ഇന്നലെ വൈകിട്ട് 6 മണിയോടെ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തിച്ചത്. നാല് ദിവസത്തേക്കാണ് ഫാ. തോമസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കല്ലറ മണിയം തുരുത്ത് സെന്റ് മാത്യുസ് പള്ളിയിലും, സുഹൃത്തിന്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുക്കുന്നത്. തെളിവെടുപ്പിന് ശേഷം 21-ാം തിയതി ഫാ. തോമസിനെ തിരികെ കോട്ടയം സബ് ജയിലില്‍ എത്തിക്കുമെന്ന് അന്വേഷണ ചുമതലയുള്ള കടുത്തുരുത്തി സിഐ കെ.പി. തോംസണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: