ഷിംല: ഹിമാചല്‍പ്രദേശില്‍ 68 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. ഡിസംബര്‍ 20നാണ് വോട്ടെണ്ണല്‍. ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മത്സരത്തില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനങ്ങള്‍.
ബി.ജെ.പിയും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്. ബി.എസ്.പി (66), ഹിമാചല്‍ ലോക്ഹിത് പാര്‍ട്ടി (36), തൃണമൂല്‍ കോണ്‍ഗ്രസ് (25), സമാജ്വാദി പാര്‍ട്ടി (16), സി.പി.എം (15), എന്‍.സി.പി (12), സ്വാഭിമാന്‍ പാര്‍ട്ടി (12), സി.പി.ഐ (7), ശിവസേന (4) എന്നിങ്ങനെയാണ് മറ്റ് കക്ഷികള്‍ മത്സരിക്കുന്ന സീറ്റുകള്‍. 105 സ്വതന്ത്രരും രംഗത്തുണ്ട്. ആകെയുള്ള 459 സ്ഥാനാര്‍ത്ഥികളില്‍ 27 വനിതകളുണ്ട്.
കഴിഞ്ഞ തവണ ബി. ജെ. പി 41 സീറ്റും കോണ്‍ഗ്രസ് 23 സീറ്റും ബി.എസ് .പി ഒരു സീറ്റും നേടിയിരുന്നു. മൂന്ന് സീറ്റ് സ്വതന്ത്രരും നേടി. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം ഡിസംബര്‍ 20നാണ് ഹിമാചലിലെ ഫലപ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: