പൊന്‍കുന്നം: പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ഭാഗമായ തൊടുപുഴ-പൊന്‍കുന്നം റോഡില്‍ സ്ഥിരമായ വേഗ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനൊരുക്കം. രാത്രിയിലും ദൃശ്യങ്ങള്‍ വ്യക്തമായി പകര്‍ത്തുന്ന നൈറ്റ് വിഷന്‍ ക്യാമറ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ ദൃശ്യവും വേഗതയും രേഖപ്പെടുത്തിയ സന്ദേശം ട്രാഫിക് യൂണിറ്റിലേക്ക് തല്‍സമയം എത്തുന്ന വിധത്തിലാണ് ക്രമീകരണം. ഇതനുസരിച്ച് വാഹന ഉടമയ്ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നല്‍കും.
ഏതൊക്കെ സ്ഥലങ്ങളിലാണ് ക്യാമറ വേണ്ടതെന്നതിനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വിഭാഗം ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. പോലീസ്, ഗതാഗതവകുപ്പ് അധികൃതര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കും.
സംസ്ഥാന പതയില്‍ പൊന്‍കുന്നം മുതല്‍ മഞ്ചക്കുഴി വരെയുള്ള 10 കിലോമീറ്ററാണു പ്രധാന അപകടമേഖല. പിപി റോഡ് കെഎസ്ടിപി നവീകരിച്ചിട്ട് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ റോഡില്‍ പൊലിഞ്ഞത് 21 ജീവനുകള്‍. 192 അപകടങ്ങളിലായി 103 പേര്‍ക്കു പരുക്കേറ്റു. ഒരു ദിവസംതന്നെ രണ്ടും മൂന്നും അപകടങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. രണ്ടു വര്‍ഷവും ഒന്‍പതു മാസവുമെടുത്താണു റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: