ബസ് മുതലാളിമാരും രാഷ്ട്രീയനേതാക്കന്മാരുംചേര്ന്ന് സാധാരണക്കാരെ കുരങ്ങുകളിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലംകുറെയായി. ഈ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ, ബസ് ചാര്‍ജ് വര്‍ദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന പ്രസ്താവനയ്ക്ക് പ്രസക്തിയേറുന്നത്.
അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ ഒരു കിലോമീറ്റര്‍ ദൂരം യാത്രചെയ്യാന്‍ 58 പൈസയും കര്‍ണാടകത്തില്‍ 59 പൈസയും ആന്ധ്രയില്‍ 62 പൈസയും ചെലവുള്ളപ്പോള്‍ കേരളത്തിലത് 1.20 പൈസയാണ്. ഇതും പോരാ എന്നുപറഞ്ഞാണ് ബസ്സുകള്‍ കട്ടപ്പുറത്ത് കയറ്റിയിട്ടിരിക്കുന്നത്. കേരളത്തിലെ ബസ് ചാര്‍ജ് വര്‍ദ്ധനക്ക് അടിസ്ഥാനം ജസ്റ്റിസ് രാമചന്ദ്രന് റിപ്പോര്‍ട്ടാണ്.
ഈ റിപ്പോര്‍ട്ടിലെ ഫെയര്‍സ്റ്റേജ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ അവഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ നിരക്കുകള്‍ സാധാരണക്കാരന്റെ മുതുകില്‍ കെട്ടിവച്ചിരിക്കുന്നത്. ഇതനുവദിക്കരുത്. കേരളത്തിലെ ബസ് മുതലാളിമാര്‍ക്ക് ബസ് ഓടിക്കാന്‍ പറ്റില്ലെങ്കില്‍ നമുക്ക് തമിഴ്നാട്ടുകാര്‍ക്ക് ടെണ്ടര്‍ കൊടുക്കാം. ഭരണകര്‍ത്താക്കളുടെ ലക്ഷ്യം പൊതുജനങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കലാണ്. അല്ലാതെ അവനെക്കൊണ്ട് കൂടുതല്‍ ഭാരം ചുമപ്പിക്കലാവരുത്.
ഇടതു-വലത് ഭേദമെന്യേ ഒരു കക്ഷിയും ഈ പ്രശ്നത്തില്‍ ഇതുവരെ ജനപക്ഷത്ത് നിന്നിട്ടില്ല. ജന്മഭൂമി ഈ പ്രശ്നത്തില്‍ ജനപക്ഷത്തുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ക്യാപ്റ്റന്‍ കെ. വേലായുധന് കല്ലായി, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: