ന്യൂദല്‍ഹി: വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും ഇറാനും ഒന്‍പതു കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നായിരുന്നു കരാറുകള്‍. ഇറാനില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ഛബഹാര്‍ തുറമുഖ വികസനം, മെഡിക്കല്‍ മേഖലയിലെ സഹകരണം എന്നിവയടക്കമാണ് കരാറുകള്‍.
ഇറാനുമായുള്ള വ്യാപാരബന്ധങ്ങളും മറ്റു സഹകരണങ്ങളും വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാംസ്ക്കാരികബന്ധം വികസിപ്പിക്കും. റൂഹാനിയുടെ കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായെന്നും മോദി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ സുരക്ഷ ഇന്ത്യയുടേയും ഇറാന്റെയും കടമയാണ്. ഛബഹാര്‍ തുറമുഖ വികസനത്തിന് റൂഹാനിയുടെ നിലപാടുകള്‍ ഏറെ സഹായിച്ചതായും മോദി പറഞ്ഞു. വാണിജ്യ-വ്യാപാര ബന്ധങ്ങള്ക്കപ്പുറമാണ് ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധമെന്ന് റൂഹാനി പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കിടയിലെ ഗതാഗത സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ആദ്യ പരിഗണന നല്‍കും. ഇന്ത്യയും ഇറാനും തമ്മിലുള്ള റെയില്‍ ബന്ധം ഉള്‍പ്പെടെ മുന്നോട്ടു പോകും. ഛബഹാര്‍ തുറമുഖ വികസനത്തിന് പ്രതിജ്ഞാബദ്ധമാണെന്നും ഇറാന് പ്രസിഡന്റ് വ്യക്തമാക്കി. ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, മേഖലാ സഹകരണം, വാണിജ്യം, എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഇറാന് അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനില്‍ നടന്ന വരവേല്‍പ്പില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇറാന് പ്രസിഡന്റിനെ സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: