ന്യൂദല്‍ഹി: നീരവ് മോദി തട്ടിപ്പിനു ശേഷം രാജ്യത്തെ പൊതുമേഖല ബാങ്കുകളിൽ നിന്നും മറ്റൊരു തട്ടിപ്പ് വാർത്ത കൂടി പുറത്ത് വന്നിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും റോട്ടോമാക് പെന്നിന്റെ ഉടമസ്ഥനുമായ വിക്രം കോത്താരിക്ക് 800 കോടി രൂപയുടെ അനധികൃത വായ്പ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ അനുവദിച്ചുവെന്ന റിപ്പോർട്ടാണ് ദേശീയ മാധ്യമം പുറത്ത് വിട്ടിരിക്കുന്നത്.
അലഹബാദ് ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് ബറോഡ, ഇന്ത്യന്‍ ഒാവര്‍സീസ് ബാങ്ക്, യുണിയന്‍ ബാങ്ക് എന്നിവയാണ് കോത്താരിക്ക് അനധികൃതമായി വായ്പ അനുവദിച്ചത്. യുണിയന്‍ ബാങ്കില്‍ നിന്ന് 485 കോടിയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയുമാണ് അദ്ദേഹം വായ്പയെടുത്തത്. ഇതിന്റെ പലിശ പോലും തിരിച്ചടക്കാന്‍ തയാറായിട്ടില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി കാണ്‍പൂരിലെ കോത്താരിയുടെ ഒാഫീസ് അടഞ്ഞ് കിടക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: