ബെംഗളൂരു: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന് മുഹമ്മദ് ഹാരിസ് നാലപ്പാടിനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു യു.ബി സിറ്റിയിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ഡോളാര്‍സ് കോളനി സ്വദേശി വിദ്വെെതിനെയാണ് മുഹമ്മദും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്.
കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ വിദ്വെെതിന് കസേരയില്‍ നേരെ ഇരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മുഹമ്മദ് എത്തി കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മർദ്ദനത്തിൽ അവസാനിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്വെെതിനെ സമീപത്തെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദ്വെെതിനെ പിന്തുടര്ന്ന് ആശുപത്രിയിലെത്തിയ മുഹമ്മദും സുഹൃത്തുക്കളും ഇയാളെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
ഇത് തടയാന്‍ ശ്രമിച്ച വിദ്വെെതിന്റെ സഹോദരനെയും ഇവര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. അതേസമയം രാത്രി വെെകി വിദ്വെെതിനെ സന്ദര്‍ശിക്കാനെത്തിയ ഹാരിസ് എം.എല്‍.എയ്ക്കെതിരെ പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും ജെ.ഡി.എസും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: