ടെഹ്റാന്: ഇറാനില്‍ യാത്രാവിമാനം തകര്‍ന്ന് 66 പേര് കൊല്ലപ്പെട്ടു. അസ്മെന് എയര്‍ലൈന്‍സിന്റെ എടിആര്‍-72 തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് ഇസ്ഫഹാന് പ്രവിശ്യയിലെ യസുജിലേക്ക് യാത്രചെയ്യവേയാണ് അപകടത്തില്‍പെട്ടത്. ഒരു കുട്ടി ഉള്‍പ്പടെ 60 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
യസുജിലേക്ക് പറക്കുന്നതിനിടെ തെക്കു കിഴക്കന്‍ പര്‍വ്വതപ്രദേശമായ സെമിറോമില് ഇടിച്ചാണ് വിമാനം തകര്‍ന്നത്. മൂടല്മഞ്ഞുണ്ടായിരുന്നതാണ് അപകടത്തിനുള്ള മുഖ്യ കാരണം. വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടെന്ന് അസെമന് എയര്‍ലൈന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മൊഹമ്മദ് താഘി തബാതബായ് സ്ഥിരീകരിച്ചു.
രാജ്യത്തെ ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് അസെമന് എയര്‍ലൈന്‍ മുഖ്യമായും സര്‍വ്വീസ് നടത്തുന്നത്.
അതേസമയം അപകടസ്ഥലം പര്‍വ്വതപ്രദേശമായതിനാല്‍ ആംബുലന്‍സ് സര്‍വ്വീസ് നടത്താന്‍ സാധിക്കില്ല, അതുകൊണ്ട് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് 12 സംഘങ്ങളായി തിരിഞ്ഞാണ് മൃതദേഹാവശിഷ്ടങ്ങളും മറ്റും നീക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: