ആലപ്പുഴ: കുട്ടികള്‍ കളിക്കുന്ന വിലയേറിയ പാവകള്‍ക്കുള്ളില്‍ ആശുപത്രി മാലിന്യങ്ങള്‍. അതീവഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇതിടയാക്കും.
ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയായ ശ്രീമോള് എന്ന വീട്ടമ്മ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്.
ശ്രീമോള് നടത്തിയ വിനോദയാത്രയ്ക്കിടെ ഉണ്ടായ സംഭവം എല്ലാവര്ക്കും ഒരു മുന്നറിയിപ്പാണ്. ഊട്ടിയിലേയ്ക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് കുട്ടിയ്ക്കായി ഒരു പാവ വാങ്ങുന്നത്.
വീട്ടിലെത്തിയപ്പോള്‍ ദുര്‍ഗന്ധം. പരിശോധിച്ചപ്പോള്‍ പുതുതായി വാങ്ങിയ പാവയ്ക്കുള്ളില്‍ നിന്നാണ് വരുന്നതെന്ന് മനസ്സിലായി. പരിശോധിച്ചപ്പോള്‍ ടെഡി ബെയറിനുള്ളില്‍ കണ്ടത് കണ്ടത് രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡും.
ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് പാവയ്ക്കുള്ളില്‍ ഉപയോഗിച്ചതെന്നാണ് വ്യക്തമാകുന്നത്. ഉപയോഗിച്ച സാനിറ്ററി പാഡുള്പ്പെടെ ശേഖരിച്ച് കൊണ്ടുപോകുന്ന ഏജന്‍സികള്‍ അവ കൈമാറുന്നത് ഇത്തരത്തില്‍ പാവ നിര്മ്മിക്കുന്നവര്ക്കാണെന്നാണ് സംശയം ഉയരുന്നത്.
വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിക്കച്ചവടക്കാരനില്‍ നിന്നാണ് 350 രൂപയ്ക്ക് പാവ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: