ഗാസ: നാലു സൈനികര്‍ക്കു പരിക്കേറ്റതിനുള്ള തിരിച്ചടിയായി ഇസ്രയേലി സൈന്യം ബോംബുകള്‍ വര്‍ഷിച്ചതോടെ ഗാസ മുനമ്പ് വീണ്ടും സംഘര്‍ഷഭൂമിയായി. പലസ്തീനിന്റെ അതിര്‍ത്തിയില്‍ ഹമാസിനു സ്വാധീമുള്ള പ്രദേശത്തു നിന്നാണ് കഴിഞ്ഞ ദിവസം ഇസ്രയേലി സൈന്യത്തിനു നേരെ ആക്രമണമുണ്ടായത്. പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനിക വ്യൂഹത്തെ ലക്ഷ്യമിട്ട് സ്ഫോടനം നടത്തികയായിരുന്നു. പരിക്കേറ്റ നാലുപേരില്‍ ഒരു സൈനികന്റെ നില ഗുരുതരമാണ്.
ഇതിനുള്ള തിരിച്ചടിയായാണ് ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ഗാസയില്‍ ബോംബു വര്‍ഷിച്ചത്. ഹമാസിന്റെ ആധിപത്യപ്രദേശങ്ങളിലെ ആറ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയായിരുന്നു ബോംബാക്രമണം. സെടണ് പ്രദേശത്തെ ടണല്‍ തകര്‍ക്കാനും ഇസ്രയേലി സൈന്യം ശ്രമിച്ചു. ഭീകരതയുടെ ടണല്‍ എന്നാണ് ഇതിനെ ഇസ്രയേല്‍ വിശേഷിപ്പിക്കുന്നത്.
സൈനികര്‍ക്കു നേരേയുണ്ടായ ആക്രമണത്തിനു ശേഷം, വളരെ ഗുരുതരം എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ക്കു പരിക്കേറ്റു എന്നാണ് പലസ്തീന്റെ ഔദ്യോഗിക അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: