മലപ്പുറം: അന്താരാഷ്ട്ര വിപണിയില്‍ ഏഴ് കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട് എന്നിവിടങ്ങളില്‍ നിന്നായി പത്തുപേര്‍ പിടിയില്‍. മഞ്ചേരിയില്‍ നിന്ന് ബ്രൗണ്‍ ഷുഗറുമായി അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ വിമുക്തഭടനും സര്‍ക്കാര്‍ ജീവനക്കാരനും ഉള്‍പ്പെടുന്നു.
രാജസ്ഥാന് സ്വദേശി ശ്യാം ജഗ്ഗു(39), കര്‍ണ്ണാടക തുംകൂര്‍ സ്വദേശി നവീന്‍(30), മൈസൂര്‍ സ്വദേശി ബനക്ക്(28), കോഴിക്കോട് സ്വദേശികളായ കൊടിയത്തൂര്‍ കല്ലുനാടിയില് ഫാസില്‍(36), പുതിയോട്ടില്‍ അഷ്റഫ്(45) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്. നായര്‍കുഴി എച്ച്എസ്എസിലെ എല്‍ഡി ക്ലാര്‍ക്കാണ് ഫാസില്‍. വിമുക്തഭടന് ജഗ്ഗുവന്റെ വിവരങ്ങള്‍ എന്‍ഐഎക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറിയതായി അധികൃതര്‍ പറഞ്ഞു.
ആറുകോടി വിലമതിപ്പുള്ള നിരോധിത മയക്കുമരുന്നുമായാണ് അരീക്കോട് നിന്ന് മറ്റൊരു സംഘവും പിടിയിലായത്. തമിഴ്നാട് സ്വദേശികളായ അശോക് കുമാര്‍ (23), വാസുദേവന്‍ (53), നടരാജന് (40), കണ്ണന് (44), ശിവദാസന്‍ (44) എന്നിവരാണ് പിടിയിലായത്. ജില്ലയില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ ഡിജിപിയുടെ ആന്റി ഗുണ്ടാ നാര്‍ക്കോട്ടിക്ക് ആക്ഷനില്‍ ഉള്‍പ്പെടുത്തിയാണ് പോലീസിന്റെ നീക്കങ്ങള്‍ നടക്കുന്നത്.
ഡിവൈസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ എന്‍.ബി. ഷൈജു, എസ്ഐ റിയാസ്, സത്യനാഥന്, പി. സഞ്ജീവ് തുടങ്ങിയവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: