കരുനാഗപ്പള്ളി: നിത്യവൃത്തിക്ക് വക തേടി വിദേശത്ത് പോയവര്‍ കമ്പനിയുടെ ക്രൂരതയില്‍ നിന്നും രക്ഷപെടാന്‍ സഹായഹസ്തം തേടുന്നു.
ഒമാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ (ഒഐജി) എയര്‍ പോര്‍ട്ടില്‍ ജോലി ചെയ്യുന്ന എഴുനൂറോളം വരുന്ന ഇന്ത്യന്‍ വംശജരാണ് കമ്പനിയുടെ ക്രൂരതയില്‍ നിന്നും രക്ഷതേടുന്നതിനായി സഹായം തേടുന്നത്. 100-120 റിയാല്‍ ശമ്പളം വാഗ്ദാനം ചെയ്താണ് ഇവരെ ജോലിയില്‍ പ്രവേശിപ്പിച്ചത്.
അവധി ഇല്ലാതെ തുടര്‍ച്ച ആയി 12 മണിക്കൂര്‍ കഠിനജോലി ചെയ്യുന്ന ഇവര്‍ക്ക് 50-60 റിയാലാണ് ശമ്പളമായി ലഭിക്കുന്നത്. കൃത്യമായി ലഭിയ്ക്കാറില്ലെന്നും ഇവര്‍ പറയുന്നു. നാലും അഞ്ചും വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് നാട്ടില്‍ പോകാന്‍ അവസരം ലഭിക്കുന്നത്.
ക്യാമ്പില്‍ നിന്ന് ജോലി സ്ഥലത്തേക്കും അവിടെ നിന്നും ക്യാമ്പിലേക്കും എത്തിക്കുന്ന ഇവര്‍ക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാറില്ലെന്നും ഇവര്‍ പറയുന്നു.
ഇക്കാര്യം കമ്പനി അധികൃതരുമായി സംസാരിച്ച തൊഴിലാളികളെ കമ്പനി അധികൃതര്‍ മര്‍ദ്ദിക്കുകയും ചിലര്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കമ്പനി അധികൃതരുടെ ക്രൂരതയില്‍ നിന്ന് രക്ഷപെടുന്നതിന് പുറത്തുള്ളവരുടെ ഇടപെടല്‍ തേടുകയാണ് ഇരുനൂറോളം മലയാളികള്‍ ഉള്‍പ്പെടുന്ന തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: