കാസര്‍കോട്: ബേഡകത്ത് സി.പി.എം നേതൃത്വത്തിനെതിരെ ലഘുലേഖ. ഏരിയകമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് സേവ് സി.പി.എം എന്ന പേരില്‍ ലഘുലേഖ പ്രത്യക്ഷപ്പെട്ടത്. ബദിയടുക്ക, പടുപ്പ്, കുറ്റിക്കോല്‍, മൂന്നാട് പ്രദേശങ്ങളിലാണ് ലഘുലേഖകള്‍ പ്രചരിച്ചത്.
മത്സരിച്ച് തോറ്റവരെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ലഘുലേഖയില്‍ രൂക്ഷ വിമര്‍ശനമാണുള്ളത്. വിഭാഗീയത അന്വേഷിച്ച കമ്മിഷനെതിരെയും വിമര്‍ശനം ഉണ്ട്. മുണ്ടൂരും ഷൊര്‍ണൂരും ഒഞ്ചിയത്തും സംഭവിച്ചത് ബേഡകത്ത് സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ജില്ലാ കമ്മറ്റിക്കായിരിക്കുമെന്ന് ലഘുലേഖയില്‍ പറയുന്നു.
വര്‍ഷങ്ങളായുള്ള ബേഡകത്തെ വിഭാഗീയതയ്ക്കെതിരെ കടുത്ത നടപടികളെടുക്കാന്‍ ജില്ലാ നേതൃത്വം തയ്യാറെടുക്കുന്നതിനിടെയാണ് ലഘുലേഖകള്‍ പ്രചരിച്ചത്. അതേസമയം ഇന്നലെ വിട്ടുനിന്നവരെക്കൂടി ഉള്‍പ്പെടുത്തി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഏരിയാകമ്മിറ്റിയോഗം ചേരും. ഇന്നലത്തെ യോഗത്തില്‍ നിന്നും 11 പേര് വിട്ടുനിന്നിരുന്നു.
17 അംഗങ്ങളില്‍ നിലവിലെ ഏരിയാ സെക്രട്ടറി ടി.ബാലന് അടക്കം ആറ് പേര് മാത്രമാണ് പങ്കെടുത്തത്. ബാലനെ പിന്തുണക്കുന്നവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇന്ന് നടക്കുന്ന യോഗത്തിനെത്താത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: