ബാഴ്സലോണ: ബാഴ്സലോണ എഫ് സി വിജയക്കുതിപ്പ് തുടരുന്നു. ലാലിഗയില്‍ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഐബാറിനെ തോല്‍പ്പിച്ചു. രണ്ട് ഗോളിനും വഴിയൊരുക്കിയത് ലയണല്‍ മെസിയാണ്.
പതിനാറാം മിനിറ്റിലാണ ആദ്യ ഗോള്‍ പിറന്നത്. ലയണല്‍ മെസി നല്കിയ പാസ് ലൂയിസ് സുവാരസ് അനായാസം ഗോള്‍ വര കടത്തി. ആദ്യ പകുതിയില്‍ ബാഴസ് 1-0 ന് മുന്നിട്ടുനിന്നു.
കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെയാണ് ബാഴ്സയുടെ രണ്ടാം ഗോള്‍ വീണത്. മെസിയും ജോര്‍ഡി അല്ബയും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ജോര്‍ഡിയുടെ ഷോട്ട് ഐബര്‍ ഗോളിയെ കീഴ്പ്പെടുത്തി.
ചാമ്പ്യന്‍സ് ലീഗില്‍ ചൊവ്വാഴ്ച ചെല്‍സിയെ നേരിടാനൊരുങ്ങുന്ന ബാഴ്സയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയം.
ലാലിഗയില്‍ 24 മത്സരങ്ങളില്‍ 62 പോയിന്റുമായി ബാഴ്സലോണ മു്ന്നിട്ടുനില്ക്കുകയാണ്. 23 മത്സരങ്ങളില്‍ 52 പോയന്റു നേടിയ അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള വലന്‍സിയയ്ക്ക് 24 മത്സരങ്ങളില്‍ 46 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: