ചെന്നൈ: അവസാന നിമിഷങ്ങളില്‍ മുഹമ്മദ് റാഫി നേടിയ ഗോളില്‍ ചെന്നൈയിന് എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ് സിയെ സമനിലയില്‍ തളച്ചു 1-1.
ആദ്യ പകുതിയില്‍ വില്ലിങ്ങ്ടന്‍ പ്രിയോറി നേടിയ ഗോളില്‍ ജംഷഡ്പൂര്‍ മുന്നിലെത്തി. പൊരുതിക്കളിച്ച ചെന്നൈയിന് എഫ്് സി കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ റാഫിയിലൂടെ ഗോള്‍ മടക്കി സമനില പിടിച്ചു.
ഈ സമനിലയോടെ ചെന്നൈയിന് എഫ് സി 16 മത്സരങ്ങളില്‍ 28 പോയിന്റുമായി മൂന്നാം സ്ഥാനത്ത്് തുടരുകയാണ്. ജംഷഡ്പൂര്‍ നാലാം സ്ഥാനത്താണ്. അവര്‍ക്ക് 16 മത്സരങ്ങളില്‍ 26 പോയിന്റായി.
തുടക്കത്തില്‍ ജംഷഡ്പൂര്‍ എഫ് സി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. പലപ്പോഴും അവര്‍ ചെന്നൈയിന് എഫ് സിയുടെ പ്രതിരോധം തകര്‍ത്ത് മുന്നേറി. അതേസമയം ചെന്നൈയുടെ നീക്കങ്ങള്‍ ജംഷഡ്പൂരിന്റെ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.
32-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ മുന്നിലെത്തി. ചെന്നൈയിന്റെ ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് കാള്ഡ്രണ് തലവെച്ച് തട്ടിയകറ്റിയെങ്കിലും പന്ത്് നേരെ വില്ലങ്ങ്ടന് പ്രിയോറിയുടെ കാലുകളിലാണെത്തിയത്. പ്രിയോറിയുടെ ഷോട്ട് വലയില്‍ കയറി. ആദ്യ പകുയിയില് 1-0 ന് ജംഷഡ്പൂര്‍ മുന്നില്‍ നിന്നു.
ഗോള്‍ മടക്കാനായി തകര്‍ത്തുകളിച്ച ചെന്നൈയിന് സമനില കണ്ടെത്താന്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവന്നു.മിഹെലിക്ക് ബോക്സിലേക്ക് ഉയര്‍ത്തിവിട്ട പന്തില്‍ തലവെച്ചാണ് മുഹമ്മദ് റാഫി ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: