കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് 48 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. ഷുഹൈബിനെ കൊലപ്പെടുത്തിയതോടെ കണ്ണൂരിലെ സിപിഎം ദുര്ബലരായിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകത്തില്‍ എസ്പി എത്തും മുന്‍പ് പോലീസുകാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ദുരൂഹമാണ്. ഇക്കാര്യത്തില്‍ ഇരിട്ടി ഡിവൈഎസ്പി തിടുക്കം കാണിച്ചു. ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രതികള്‍ യഥാര്‍ഥ പ്രതികളാണോയെന്ന് സംശയമുണ്ട്. സര്‍ക്കാര്‍ സത്യസന്തമായ അന്വേഷണ സംഘത്തെ നിയോഗിച്ചാല്‍ കോണ്‍ഗ്രസ് അനുകൂലിക്കുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന്റെയും പി. ജയരാജന്റെയും സന്തതസഹചാരിയായി നടന്നിരുന്നവരാണ് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വമാണ് പ്രതികളെ പോലീസില്‍ എല്പ്പിച്ചത്. പിന്നെ എങ്ങനെയാണ് കോടിയേരി ബാലകൃഷ്ണന് സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറയാന്‍ സാധിക്കുന്നതെന്നും സുധാകരന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: