ന്യൂദല്‍ഹി: റോട്ടോമാക് ഉടമ വിക്രം കോഠാരിയെ സിബിഐ അറസ്റ്റു ചെയ്തു. ബാങ്ക് വായ്പ തട്ടിപ്പിലാണ് അറസ്റ്റ്. കോഠാരി ആയിരം കോടിയില്‍പരം രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സിബിഐ കോഠാരിയുടെ കാണ്‍പൂരിലെ വീട്ടിലും റെയ്ഡ് നടത്തി.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് 485 കോടി രൂപയാണു റോട്ടോമാക് വായ്പയെടുത്തത്. അലഹാബാദ് ബാങ്കില്‍ നിന്ന് 352 കോടി രൂപയുടെ വായ്പയെടുത്തു. ഇതുവരെ പലിശയോ മുതലോ അടച്ചിട്ടില്ല. മറ്റു മൂന്നു ബാങ്കുകളില്‍നിന്നും വായ്പയുണ്ട്. എല്ലാറ്റിലുംകൂടി ബാധ്യത ആയിരം കോടിയില്‍പരം രൂപവരും.
വായ്പകള്‍ തിരിച്ച് അടയ്ക്കുമെന്ന് നേരത്തെ കോഠാരി അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ കോഠാരി വായ്പകള്‍ തിരിച്ച് അടച്ചിട്ടില്ലെന്ന് ബാങ്കുകള്‍ നല്കുന്ന വിവരം. കാണ്‍പൂര്‍ ആസ്ഥാനമായുള്ള റോട്ടോമാക് 45 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കന്പനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: