അമരാവതി: തടാകത്തില്‍ ഒഴുകിനടക്കുന്ന നിലയില്‍ ആറു മൃതദേഹങ്ങള്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ തടാകത്തിലാണ് ഒഴുകിനടക്കുന്ന ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒന്‍ടിമിട്ട എന്ന വനപ്രദേശത്തിലെ തടാകത്തിലൂടെയാണ് വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹങ്ങള്‍ 30 നും 40 ഇടയില്‍ പ്രായമുള്ളവരുടേതാണെന്നാണ് സൂചന.
കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഒന്നിലും പരുക്കുകള്‍ കണ്ടെത്തിയിട്ടില്ല. മൃതദേഹങ്ങള്‍ വൃത്യസ്ത സ്ഥലങ്ങളില്‍ കണ്ടെത്തിയതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. സ്ഥലത്ത് രക്തചന്ദനം മുറിച്ചുകടത്തുന്നവര്ക്കെതിരെ മുന്‍പ് പൊലീസ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്പെഷ്യല്‍ ടാക്സ് ഫോഴ്സും രക്തചന്ദനമോഷ്ടാക്കളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അഞ്ച് തമിഴ്നാട് സ്വദേശികളെ പിടികൂടുകയും ചെയ്തിരുന്നു. രക്ഷപ്പെടുന്നതിനിടിയില്‍ ഇവരില്‍ ചിലര്‍ തടാകത്തില്‍ വീണതാകാം എന്നാണ് പൊലീസ് നിഗമനം.
എന്നാല്‍ ചന്ദന മോഷ്ടാക്കള്‍ക്കെതിരെ ഇത്തരം ഓപ്പറേഷനുകള്‍ നടത്തിയിട്ടില്ലെന്ന്സ്പെഷ്യല് ടാസ്ക് ഫോഴ്സിന്റെ വിശദീകരണം വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാകുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: