കോഴിക്കോട്: കൊലപാതകങ്ങള്‍ സിപിഎമ്മിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണെന്ന് ആര്‍എംപി നേതാവ് കെകെ രമ. സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ ദേശിയ ശ്രദ്ധയില്‍ എത്തിക്കാനായി ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്നും രമ കോഴിക്കോട്ട് പറഞ്ഞു.
കണ്ണൂരില്‍ കൊലപാതകം നടന്ന് ആറു ദിവസം കഴിഞ്ഞിട്ട് മാത്രമാണ് മുഖ്യമന്ത്രിയും വിഎസുമൊക്കെ പ്രതികരിച്ചത് എന്നത് തന്നെ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നു. ജയിലില്‍ കഴിയുന്നവര്‍ക്ക് പരോള്‍ കൊടുത്ത് കൊലപാതകങ്ങള്‍ നടത്തിക്കുകയാണ്.
സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് സിപിഎമ്മെന്നും പാര്‍ട്ടി ഓഫീസുകളില്‍ ഗുണ്ടകളുടെ കൂട്ടായ്മയാണ് നടക്കുന്നത്. സിപിഎം നേതാക്കള്‍ പ്രതിരോധത്തിലാകുമ്പോള്‍ ശ്രദ്ധതിരിക്കാനായി അക്രമങ്ങള്‍ ചെയ്തു കൂട്ടുകയാണെന്നും ആര്‍എം പി ആരോപിച്ചു.
ഒഞ്ചിയത്ത് നടന്ന സംഘടിതവും ആസൂത്രിതമവുമായ ഫാസിസ്റ്റ് തേര്‍വാഴ്ച ദേശീയ ശ്രദ്ധയിലെത്തിക്കാനായി ദല്‍ഹി എകെജി ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു കൊണ്ട് വ്യാപക സമര പരിപാടിക്ക് തുടക്കം കുറിക്കുമെന്നും രമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: