ന്യൂദല്‍ഹി: കേരള ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച് ഹജ്ജ് നയം മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ഭരണഘടനാപരമായി പ്രത്യേക പരിഗണന കേരളത്തിന് നല്‍കാനാകില്ല. ഹജ്ജ് സംബന്ധിച്ച സര്‍ക്കാര്‍ നയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു.
ഹജ്ജ് ക്വാട്ട വിധിച്ചതിന്റെ കണക്കുകള്‍ പരിശോധിക്കും. എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് മാറ്റണമെന്ന ആവശ്യം തല്ക്കാലം പരിഗണിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കണക്കുകള്‍ വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി. കേസ് വ്യഴാഴ്ച്ച വീണ്ടും പരിഗണിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: